NHAI ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം; ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍

ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന ദേശീയ പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം ചുരുക്കി. ഇന്ന് വൈകുന്നേരം നടക്കുന്ന ചര്‍ച്ചയില്‍ വിവാദങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. (Controversy over NHAI chairman’s failure to visit damaged roads despite visiting Kerala)
സംസ്ഥാനത്ത് നടക്കുന്ന ദേശീയപാത പദ്ധതികളുടെ പുരോഗതി വിലിയിരുത്താനാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കേരളത്തിലെത്തിയത്. മലപ്പുറത്തടക്കം ദേശീയപാത തകര്‍ന്ന പ്രദേശം സന്ദര്‍ശിക്കാതെ മൂന്നംഗം സംഘം ഇന്ന് തിരികെ മടങ്ങും. ഘടനാപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഭാഗങ്ങള്‍, വെള്ളക്കെട്ടിനു സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവടങ്ങളിലായിരുന്നു സന്ദര്‍ശനം. വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള ഉന്നതതല യോഗവും ചേരുന്നുണ്ട്. ശേഷം, ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. കൂരിയാട് അടക്കമുള്ള ദേശീയപാതകളിലെ തകര്‍ച്ച സര്‍ക്കാര്‍, ചര്‍ച്ചയില്‍ ഉന്നയിക്കും.
നിര്‍മ്മാണത്തിലെ അപാകതകളും ആശങ്കകളും അറിയിക്കാന്‍ മുഖ്യമന്ത്രിയും പൊതുമാരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. നിര്‍മാണത്തിലെ പാകപ്പിഴകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ബുധനാഴ്ച് ഡല്‍ഹിയിലേക്ക് പോകുന്നത്.
Story Highlights : Controversy over NHAI chairman’s failure to visit damaged roads despite visiting Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here