‘ഞാൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല, രാഷ്ട്രീയപരമായി മറുപടി പറയുന്നില്ല; പിന്നിൽ ഗൂഢാലോചന നടക്കുന്നുണ്ടാവാം’; ദിയ കൃഷ്‌ണ

സ്ഥാപനത്തിലെ പരാതിക്കാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്‌ണകുമാർ. താൻ ജാതീയമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണകുമാർ. അവർ നൽകിയത് കൗണ്ടർ കേസ് മാത്രമാണ്. നിരവധി കസ്റ്റമേഴ്സ് ഇവരെ കുറിച്ച് പരാതി നൽകിയിട്ടുണ്ട്.
QR കോഡ് മാറ്റി വയ്ക്കണം എന്ന് താൻ പറഞ്ഞിട്ടില്ല. QR കോഡ് വ്യക്തമായി കാണുന്ന രീതിയിൽ ഷോപ്പിൽ വച്ചിട്ടുണ്ട്. താൻ അങ്ങനെ പറഞ്ഞതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ. തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്. അവർ വന്നതാണ്. കൂടെ അവരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നു.
രാഷ്ട്രീയപരമായി മറുപടി പറയുന്നില്ല. ഗൂഢാലോചന നടക്കുന്നുണ്ടാവാം. ആരോ ഇതിനു പിന്നിൽ ഉണ്ടെന്നാണ് കരുതുന്നത്. കസ്റ്റമേഴ്സിന്‍റെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞെന്നാണ് ജീവനക്കാരുടെ വാദം.
ഷോപ്പിന്റെ കാര്യങ്ങളെല്ലാം തങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെന്നും പരാതിക്കാർ പറഞ്ഞിരുന്നു. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : claim of kidnapping is false diya krishna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here