Advertisement

യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കി; പൊലീസ് തന്റെ ജീവിതം നശിപ്പിച്ചെന്ന് കൊല്ലം സ്വദേശി; കളമശ്ശേരി പൊലീസിനെതിരെ പരാതി

18 hours ago
1 minute Read

കളമശ്ശേരി പൊലീസിനെതിരെ ഗുരുതര പരാതി. കൊല്ലം സ്വദേശിയായ യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്നാണ് പരാതി. 36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് കൊല്ലം സ്വദേശി അലൻ മൂന്നാം പ്രതിയായത്. പൊലീസ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് അലൻ ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതി എന്ന് അലൻ പറഞ്ഞു.

പോലീസ് കുറ്റപത്രത്തിൽ പറയുന്ന തുക യുവാവിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 4.18 ലക്ഷം രൂപ അലന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. പോലീസ് പറയുന്ന ദിവസം ബാങ്ക് രേഖകളിൽ കാണുന്നത് 4.22 ലക്ഷം. ഈ തുക ക്രിപ്റ്റോ കറൻസി വിറ്റതിലൂടെ ലഭിച്ചതെന്ന് രേഖ യുവാവ് ഹാജരാക്കി. ഇത് പരിശോധിക്കാതെ പോലീസ് യുവാവിനെ 45 ദിവസമാണ് ജയിലിൽ അടച്ചത്. ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് അലൻ പുറത്തുവന്നു.

Read Also: വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റില്‍

കുടുംബം ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്ന അലന്റെ പിതാവ് പ്രതികരിച്ചു. സ്റ്റേഷൻ വരെ പോയിട്ടുവരാമെന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് വിട്ടയക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് അലൻ പറയുന്നു. കരിയറിന്റെ ഒരു ഭാഗത്ത് നഷ്ടപ്പെട്ടെന്ന് അലൻ പറയുന്നു. അങ്ങനെയൊരു തുക മകന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും ചെക്ക് ഉപയോഗിച്ച് വലിച്ചിട്ടില്ലെന്നും അലന്റെ പിതാവ് പറഞ്ഞു.

കേസിൽ അലനെ മാത്രമായിരുന്നു പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നത്. എന്നാൽ തുക വന്നതിന്റെ രേഖകൾ കാണിക്കാൻ യുവാവ് തയാറായിട്ടിട്ടും പൊലീസ് പരിശോധിക്കാൻ തായാറായില്ല. തുക പിൻവലിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും തുക പിൻവലിച്ചിട്ടില്ല. എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയതെനന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.

Story Highlights : complaint against Kalamassery police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top