Advertisement

ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് പുറപ്പെട്ടു

5 hours ago
2 minutes Read
ship

കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ ഇതുവരെ നിയന്ത്രണവിധേയമായില്ല. അപകടസ്ഥത്തേക്ക് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ഇതിനിടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ട്.

സിംഗപ്പൂർ ഫ്‌ളാഗ് സ്ഥാപിച്ച എം വി വാൻ ഹായ് 503 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ഈ കണ്ടെയ്നറുകൾക്കുള്ളിലുള്ള വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കണ്ടെയ്നറുകളിൽ എന്താണെന്ന് മനസ്സിലായാൽ മാത്രമാണ് തീ ആണക്കുന്നതിന് നടപടി സ്വീകരിക്കാൻ ആവുക.

നാവികസേനയുടെ ഐഎൻഎസ് സൂറത്ത് കപ്പൽ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. തീപിടുത്തമുണ്ടായ കപ്പലിന് സമീപമായി മാർവെൽ എന്ന കപ്പൽ കൂടിയുണ്ടെന്ന് ഡിഫെൻസ് പിആർഒ അതുൽ പിള്ള ട്വന്റി ഫോറിനോട് പറഞ്ഞു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ നിരീക്ഷണത്തിലുണ്ട്.

Read Also: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

അഴീക്കലിനു സമീപം 40 നോട്ടിക്കൽ മൈലിലാണ് അപകടം നടന്നിരിക്കുന്നത്. അപകടം നടന്ന കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 18 പേർ കടലിലേക്ക് ചാടി. കൊളംബോയിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പലാണിത്.

ബേപ്പൂരിൽ നിന്നും 88 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12 40 ന് തീ കൂടുതൽ കണ്ടെയ്നറിലേക്ക് വ്യാപിച്ചു. പരുക്കേറ്റ ഒരാളുടെ നിലവിരുതരമാണ്. രണ്ട് തായ്‌വാനി,ഒരു ഇൻഡോനേഷ്യൻ,ഒരു മ്യാന്മാർ എന്നീ ജീവനക്കാരെയാണ് നിലവിൽ കാണാതായിരുന്നത്.

Story Highlights : Fire on cargo ship out of control; Coast Guard deployed for rescue operations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top