Advertisement

തീപിടിച്ച് കത്തുന്ന കപ്പലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പരുക്കേറ്റവരെ ബേപ്പൂരിൽ എത്തിക്കാൻ സാധ്യത

5 hours ago
2 minutes Read
beypore

കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തിൽപ്പെട്ട ചരക്ക് കപ്പൽ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊളംബോയിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ ഫ്ലാഗ് സ്ഥാപിച്ച എം വി വാൻ ഹായ് 503 എന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകൾ പുറപ്പെട്ടെങ്കിലും തീ കണ്ടെയ്‌നറുകളിലടക്കം വ്യാപിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ നിയന്ത്രണവും ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. കണ്ടെയ്നറിനാണ് തീ പിടിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്നുള്ള പ്രാഥമിക നിഗമനം. നിലവിൽ കപ്പൽ മുങ്ങിയിട്ടില്ല.

നിലവിൽ കപ്പലിനുള്ളിൽപെട്ട ജീവനക്കാരെ പുറത്തെത്തിക്കാനും സ്ഥലത്തെ മലിനീകരണം തടയാനും കപ്പൽ മുങ്ങിപോകാതിരിക്കാനുമുള്ള മൂന്ന് കാര്യങ്ങളിലാണ് ഓപ്പറേഷൻ നടക്കുന്നത്. തീ എഞ്ചിൻ റൂം, ഫ്യൂയൽ ടാങ്ക് തുടങ്ങിയവയിലേക്ക് പടരാതിരികലാണ് ഏറെ നിര്ണായകമായിട്ടുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് കടലിൽ വീണിട്ടുണ്ടെന്നാണ് വിവരം. അപ്പർ ഡെക്കിലെ കണ്ടെയ്നറുകൾക്കാണ് തീപിടിച്ചത്. കണ്ടെയ്നറിനുള്ളിൽ അപകടകരവും വിഷാംശമുള്ളതുമായ വസ്തുക്കളാണെന്ന സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളും ലഭിക്കുന്നുണ്ട്.

Read Also: ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് പുറപ്പെട്ടു

അതേസമയം, അപകടം നടക്കുന്ന സമയത്ത് കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട 18 ജീവനക്കാർ കടലിലേക്ക് എടുത്തു ചാടിയിരുന്നു. ഇവരെ കപ്പലിൽ തന്നെയുള്ള രക്ഷാ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷിച്ചത്. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. അതിൽ ഒരു ജീവനക്കാരന്റെ നില അതീവ ഗുരുതരമാണ്. കൂടാതെ നാല് ജീവനക്കാരെ കൂടി കാണാതായിട്ടുണ്ട്. രണ്ട് തായ്‌വാനി,ഒരു ഇൻഡോനേഷ്യൻ,ഒരു മ്യാന്മാർ എന്നീ ജീവനക്കാരെയാണ് കാണാതായിരുന്നത്.

ബേപ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ പരുക്കേറ്റവരെ ബേപ്പൂരിൽ എത്തിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബേപ്പൂർ പോർട്ട് ഓഫിസർക്ക് ലഭിച്ചു. വലിയ കപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കാൻ കഴിയില്ല. പുറംകടലിൽ പോയി പരുക്കേറ്റവരെ തീരത്തേക്ക് എത്തിക്കാൻ 2 ടാഗ്ഗ് ബോട്ടുകൾ ഇതിനകം സജ്ജമാണ്.

ചരക്ക് കപ്പലിന്റെ തീ ഇതുവരെ നിയന്ത്രണവിധേയമായില്ല. അപകടസ്ഥത്തേക്ക് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു.

കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. നാവികസേനയുടെ ഐഎൻഎസ് സൂറത്ത് കപ്പൽ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. തീപിടുത്തമുണ്ടായ കപ്പലിന് സമീപമായി മാർവെൽ എന്ന കപ്പൽ കൂടിയുണ്ടെന്ന് ഡിഫെൻസ് പിആർഒ അതുൽ പിള്ള ട്വന്റി ഫോറിനോട് പറഞ്ഞു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ നിരീക്ഷണത്തിലുണ്ട്.

Story Highlights : Video footage of a burning ship has been released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top