‘പിണറായി വിജയനും വീണയും അഴിമതിക്കാരെന്ന് തെളിയിക്കുന്നതിനുള്ള പോരാട്ടം തുടരും’: മാത്യു കുഴൽനാടൻ എം.എൽ.എ

വീണ വിജയൻ്റെ വാദങ്ങൾ ദുർബലവും സാങ്കേതികവുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ 24 നോട് . പ്രത്യേകിച്ചൊരു സേവനവും നൽകാതെ എന്തിന് പണം വാങ്ങി എന്നുള്ളത് അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ. അഴിമതി വ്യക്തമാണ്. പിണറായി വിജയനും വീണയും അഴിമതിക്കാരനെന്ന് തെളിയിക്കുന്നതിനുള്ളപോരാട്ടം തുടരും.
എസ്എഫ്ഐയോ അന്വേഷണം ഉള്ളതുകൊണ്ട് മറ്റ് അന്വേഷണം വേണ്ട എന്നത് പിണറായി വിജയനെ രക്ഷിക്കാൻ. അച്ഛൻറെ മകൾ ആയതുകൊണ്ട് വാങ്ങിയത് കോടികളാണ്. അച്ഛൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ രംഗത്തെത്തിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.
എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.
Story Highlights : mathew kuzhalnadan against veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here