Advertisement

ആർ എസ്എസിന് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് കേരളത്തിൽ; ജെ നന്ദകുമാർ

13 hours ago
2 minutes Read
RSS

കേന്ദ്ര സർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കാറില്ലെന്ന് ആർഎസ്എസ് ദേശിയനേതാവ് ജെ നന്ദകുമാർ. കേന്ദ്ര സർക്കാർ ആർഎസ്എസ് സന്ദേശ സർക്കാർ എന്ന പ്രചാരണം ശരിയല്ല. ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്നില്ലെന്നും, ഈ വർഷം പുതിയ ഒരു ലക്ഷം ഗ്രാമങ്ങളിൽ RSS പ്രവർത്തനം എത്തിക്കുമെന്നും ജെ നന്ദകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. 24 EXCLUSIVE.

ആർഎസ്എസിന്റെ ചരിത്രത്തിൽ ഒരു ജൂബിലി ആഘോഷങ്ങളും നടത്തിയിട്ടില്ല. ഓരോ വര്ഷം കഴിയുന്നതും ആഘോഷിക്കാൻ വേണ്ടി ഉള്ളതല്ല അതിനപ്പുറം ഒരു ഉൾനോട്ടത്തിന്റെ സമയമായി കണക്കാക്കുകയാണ് സംഘം എന്നും ചെയ്തിട്ടുള്ളത്. മുന്നിൽ വെച്ച ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഒരു വർഷം കൂടി കഴിഞ്ഞിരിക്കുന്നു ജെ നന്ദകുമാർ വ്യക്തമാക്കി.

ബിജെപി സർക്കാർ സംഘത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതല്ല ആർഎസ്എസിന്റെ ആശയം ഉൾകൊണ്ട കുറച്ചുപേർ ബിജെപിയിൽ ഉണ്ടെന്ന് പറയുന്നതാണ് ശരി.സർക്കാരിനെ ആർഎസ്എസ് പ്രേരിപ്പിക്കുകയോ സർക്കാരിന്റെ നയപരിപാടികൾ സംഘത്തിന്റേതാകുകയോ ചെയ്തിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടികളാണ്. ആർഎസ്എസിന്റെ ആശയപ്രകാരം ഉള്ള സർക്കാർ അല്ല ഇത്.
കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കാറില്ലെന്നും ജെ നന്ദകുമാർ പറഞ്ഞു.

ആർഎസ്എസിനോട് സമൂഹത്തിനുള്ള തൊട്ട് കൂടായമ്മ മാറി വരുന്നുണ്ട് അതൊരുപക്ഷേ ബിജെപി അധികാരത്തിൽ വന്ന ശേഷമല്ല. ആർഎസ്എസിന്റെ സ്വാധീനം രാഷ്ട്രീയ വളർച്ച അനുസരിച്ചല്ല. ഈ വർഷം പുതിയ 1ലക്ഷം ഗ്രാമങ്ങളിൽ ആർഎസ്എസിന്റെ പ്രവർത്തനം എത്തിക്കും. അടുത്ത 3 വർഷം കൊണ്ട് ആർഎസ്എസിന്റെ സന്ദേശം എത്താത്ത 3 ലക്ഷം ഗ്രാമങ്ങളിൽ സന്ദേശം എത്തിച്ചു പ്രവർത്തനം തുടങ്ങും.

സംഘ ശാഖകളുടെ എണ്ണത്തിൽ ഗുജറാത്ത് ഇപ്പോഴും ശരാശരി സംസ്ഥാനം മാത്രമാണ്. എന്നാൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ സംഘത്തിന്റെ ആശയത്തോട് വളരെയേറെ വർധനവാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : RSS has the highest number of branches in Kerala: J Nandakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top