Advertisement

ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥയുമായി ‘പ്രകമ്പനം’ ; ചിത്രീകരണത്തിന് എറണാകുളത്ത് തുടക്കം

1 day ago
3 minutes Read

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രകമ്പനം’.

നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമിക്കുന്ന ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ മഹാരാജാസ് കോളജിൽ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് കൊണ്ട് ആരംഭിച്ചു.വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.

Read Also: ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒരുമിക്കുന്നു ;”തേരി മേരി” യുടെ ട്രെയിലർ പുറത്ത്

നിർമ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഒരു കാമ്പസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടും കോർത്തിണക്കിയ ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.

ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ’ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോണി ആൻ്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്. ശ്രീഹരിയുടേതാണു തിരക്കഥ’സംഗീതം – ബിബിൻ അശോകൻ ‘ഛായാഗ്രഹണം – ആൽബി.എഡിറ്റിംഗ് – സൂരജ്. ഈ എസ്.കലാസംവിധാനം – സുഭാഷ് കരുൺ.കൊച്ചി മഹാരാജാസ് കോളേജിൽ ചിത്രീകരണമാരംഭിച്ച ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂർത്തിയാകും.

Story Highlights :The shooting of the film ‘Prakambanam’ begins in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top