മാതാപിതാക്കൾ ആധുനിക മെഡിസിന് എതിര്; മലപ്പുറത്ത് ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് ഇന്നലെ മരിച്ചത്. മുലപ്പാൽ നൽകുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിന്റെ അമ്മ ആധുനിക മെഡിസിന് എതിരായ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും ഇപ്പോൾ ചർച്ചയാകുനുണ്ട്.
കുഞ്ഞ് മരിച്ചത് ചകികിത്സ കിട്ടാതയെന്ന് ഡിഎംഒക്ക് ലഭിച്ച പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബമാണ് കുഞ്ഞിന്റെ മാതാപിതാക്കളുടേതെന്നാണ് പൊലീസും ആരോഗ്യവകുപ്പും കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ വ്യാകുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.
Read Also: ഒരു വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിനകത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി
ഇന്ന് രാവിലെ കുട്ടിയുടെ കബറടക്കവും നടത്തിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്താൻ ആണ് പൊലീസ് തീരുമാനം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിൽ വച്ചാണ് ഇവരുടെ പ്രസവം നടന്നത്. ഇതിന് ശേഷം കുട്ടയ്ക്ക് മറ്റ് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.
Story Highlights : Complaint alleges one-year-old boy died without receiving treatment in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here