കേരളം കാത്തിരിക്കുന്ന വധശിക്ഷകൾ
ആറ്റിങ്ങൽ ഇരട്ടകൊലപാതക്കേസിലെ പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണം 16 ആയി.
കേരളത്തിൽ അവസാനത്തെ തൂക്കികൊല നടന്നത് 1991ൽ കണ്ണൂർ സെന്ട്രൽ ജയിലിലായിരുന്നു.റിപ്പർ ചന്ദ്രനെയാണ് അന്ന് തൂക്കിലേറ്റിയത്.അതിന് മുമ്പ് 1988ൽ നടന്ന വാകിരി ബാലകൃഷ്ണന്റെ തൂക്കിക്കൊല ഏറെ ചർച്ച ചെയ്യപ്പെട്ടു. വധശിക്ഷ ലഭിച്ച ശേഷം തന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പല സാംസ്‌കാരിക നായകർക്കും ബാലകൃഷ്ണൻ കത്തയച്ചിരുന്നു. സുകുമാർ അഴീക്കോട് ജയിലിലെത്തി ബാലകൃഷ്ണനെ സന്ദർശിക്കുകയും, ചെയ്ത പാപത്തിന്റെ ഫലമാണ് ശിക്ഷയെന്നും അത് പ്രാർഥനയോടെ ഏറ്റുവാങ്ങിക്കൊള്ളൂ എന്നും പറഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനത്തെ തൂക്കികൊല നടന്നത് 1979ലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here