ഒമ്പതുവയസുള്ള അഷ്ദീപിനെ കൊന്നത് രണ്ടാനമ്മ ; സാംദി അറസ്റ്റിൽ

അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി സാക്ഷികൾ
അമേരിക്കയിൽ ഒമ്പതുവയസുകാരിയായ ഇന്ത്യന്‍പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപിന്റെ രണ്ടാനമ്മ അര്ജുന് സാംദി പര്ദാസാണ് ആണ് അറസ്റ്റിലായത്. ഇവർക്ക് 55 വയസ്സ് പ്രായമുണ്ട്.
അര്ജുന് സാംദിക്കെതിരെ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ സാംദിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.
ഒന്‍പത് വയസ്സുള്ള അഷ്ദീപ് കൗര്‍ ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്മെന്റിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാര്‍ട്മെന്റിലെ താമസക്കാരിലൊരാള്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോള്‍ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോള്‍ കുളിമുറിയില്‍ ചെന്നുനോക്കി. അവിടെ കുട്ടി മരിച്ചു കിടക്കുന്നതാണു കണ്ടതെന്നും അവര്‍ പറഞ്ഞു.
അമ്മയ്ക്കൊപ്പം ആയിരുന്ന അഷ്ദീപ് കൗര്‍ മൂന്നുമാസം മുന്‍പാണ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കില്‍ പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്റെ അടുത്തത്തെിയത്. അഷ്ദീപിന്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷം സുഖ്ജിന്ദര്‍ സാംദിയെ വിവാഹം കഴിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here