ഗോകുലം എഫ്‌സി കേസരി സൂപ്പർ ലീഗ് ഫുട്‌ബോളിന് 29 ന് കിക്കോഫ്

ഗോകുലം എഫ്‌സി കേസരി സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 29 ന് ആരംഭിക്കും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ മാധ്യമസ്ഥാപനങ്ങളുടെ 13 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
നാലു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ ഗ്രൂപ്പ് എയിൽ മാധ്യമം, ന്യൂസ് 18, റിപ്പോർട്ടർ ടിവി എന്നിവയാണ്. ഗ്രൂപ്പ് ബിയിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കേരളാ കൗമുദി, ദീപിക, അമൃത ടീമുകളും ഗ്രൂപ്പ് സിയിൽ ജനം, കലാകൗമുദി, ദേശാഭിമാനി ടീമുകളും ഗ്രൂപ്പ് ഡിയിൽ കൈരളി, ജയ്ഹിന്ദ്, മനോരമ, ഏഷ്യാനെറ്റ് എന്നിവരാണ് ഉൾപ്പെടുന്നത്.
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ ക്വാർട്ടറിലേയ്ക്ക് യോഗ്യത നേടും. 31 ന് വൈകുന്നേരമാണ് ഫൈനൽ മത്സരം. ഫൈനലിനു മുന്നോടിയായി 14 വയസിൽ താഴെയുള്ള കുട്ടികളുടെ പ്രദർശന ഫുട്‌ബോൾ മത്സരവും നടക്കും. എല്ലാദിവസവും രാവിലെ 6.30 നും 3.30 നുമാണ് മത്സരം നടക്കുക.
കേസരി സൂപ്പർ ലീഗിൽ ഇക്കുറി ഒന്നു മുതൽ നാലുവരെ സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒന്നാം സ്ഥാനക്കാർക്ക്15000 രൂപയും ട്രോഫിയും റണ്ണേഴ്‌സ അപ്പിന് 10000 രൂപയും നല്കും. മൂന്നാം സ്ഥാനക്കാർക്ക്5000 രൂപയും നാലാമതെത്തുന്ന ടീമിനു 2000 രൂപയും സമ്മാനമായി നല്കും. മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, ടോപ് സ്‌കോറർ, ഫെയർ പ്ലേ ടീം എന്നിവർക്ക് 1000 രൂപ വീതം സമ്മാനം നല്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here