കൂട്ട ബലാത്സംഗം; ഉത്തർപ്രദേശ് മന്ത്രിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി

കൂട്ട ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് മന്ത്രിയും അമേഠി മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുമായ ഗായത്രി പ്രജാപതിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി. കേസന്വേഷിച്ച് എട്ട് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു.
നേരത്തെ അഴിമതി വിഷയത്തിലും വോട്ടർമാർക്ക് കൈക്കുലി നൽകിയ സംഭവത്തിലും തെരഞ്ഞെടുപ്പ് കമീഷൻ പ്രജാപതിയ്ക്ക് താക്കീത് നൽകിയിരുന്നു. വോട്ടർമാർക്ക് നൽകാൻ പ്രജാപതിയുടെ പേരിൽ വിതരണം ചെയ്യാനായി കൊണ്ടുപോയ 4452 സാരിയുടെ പേരിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഇതിൽ തുടർനടപടി എടുക്കാത്തതിൽ പൊലീസിൽ നിന്ന് വിശദീകരണവും തെരഞ്ഞെടുപ്പ് കമീഷൻ ആരാഞ്ഞിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here