കേരളത്തിലെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ഐസിയുവിൽ

രോഗങ്ങളോട് മല്ലടിക്കുന്ന 130 ജീവനുകളാണ് ഇന്നലെ തലനാരിഴയുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്. കൂട്ടിരിപ്പുകാരുടെയും ബന്ധുക്കളുടെയും നിലവിളികൾക്കിടയിൽ നമ്മളെ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ സൂചന കൂടിയാണ് ആ തീപിടുത്തം. ഒരു ദുരന്ത ശേഷം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന നമ്മുടെ ഭരണ സംവിധാനങ്ങൾ ഇവിടെയും ചില കണക്കുകളും വീഴ്ചകളും കണ്ടെത്തി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ സൺ ആശുപത്രിയിൽ ഉണ്ടായ തീ പിടുത്തം ആണ് ഏറ്റവുമൊടുവിൽ അധികാരികളുടെ താൽക്കാലിക ശ്രദ്ധയാകർഷിച്ച ആ സംഭവം.
വരാനിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കം മാത്രമാണ് അതെന്ന് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക ആശുപത്രികളും കേരള മുനിസിപ്പൽ ബിൽഡിങ്ങ് റൂൾസ്, നാഷണൽ ബിൽഡിങ്ങ് കോഡ്, കേരളാ ഫയർ ആന്റ് റെസ്ക്യു സർവീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണികഴിപ്പിക്കപ്പെട്ടിട്ടുള്ളത്.
സൺ ആശുപത്രിയുടെ വീഴ്ചകൾ
സൺ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ ഉദ്യാഗസ്ഥർ ആശുപത്രിയിലുണ്ടായ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച്ചയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ കമ്പ്യൂട്ടറുകളും, പ്രിന്ററും സൂക്ഷിച്ചിരിക്കുന്ന മുറി രോഗികളുടെ മുറിയുടെ തൊട്ടടുത്താണ്. എന്നാൽ ആശുപത്രികൾ പാലിച്ചിരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അനുസരിച്ച് ഈ രണ്ടുമുറികളും തൊട്ടടുത്ത് വരാൻ പാടില്ല.
തൃശ്ശൂർ ഫയർഫോഴ്സ് ഡിപ്പാർട്മെന്റ് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ 17 ആശുപത്രികൾക്ക് നോട്ടീസ് നൽകിയിരുന്നു. ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാതിരുന്നത് കൊണ്ട് രണ്ട് റിമൈൻഡറുകൾ കൂടി ഡിപ്പാർട്മെന്റ് അയച്ചു. എന്നിട്ടും ആശുപത്രികൾ നടപടി കൈകൊണ്ടില്ല. എന്നാൽ ഇതിനെതിരെ നടപടി എടുക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന് അധികാരമില്ലാത്തതിനാൽ അവർ നഗരത്തിൽ അരങ്ങേറുന്ന സംഭവങ്ങൾക്ക് മൂക സാക്ഷികൾ മാത്രമായി മാറുന്നു.
ഒരു അപകടം ഉണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള സ്ഥലമാണ് ആശുപത്രികൾ. അതുകൊണ്ട് തന്നെ ഫയർ സേഫ്റ്റി റൂൾസ് പ്രകാരം ആശുപത്രികളിൽ രണ്ട് സ്റ്റെയർകേസുകളും, ഒപ്പം പുറത്തേക്ക് രക്ഷപ്പെടാൻ വേണ്ടി ഒരു ഫയർ സേഫ്റ്റി സ്റ്റെയർകേസും നിർബന്ധമാണ്. എന്നാൽ മിക്ക ആശുപത്രികളിലും ഇതില്ല.
ബഹുനില ആശുപത്രികളിൽ മറ്റ് ഉപകരണങ്ങളുമായി ബന്ധമില്ലാത്ത പവർ കണക്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഫയർ സേഫ്റ്റി ലിഫ്റ്റും (അപകടസമയത്ത് ഉപയോഗിക്കാൻ) നിർബന്ധമാണ്.
മാറ്റങ്ങൾ വരുത്തുവാൻ മൂന്ന് മാസത്തെ സമയം വേണം
fire and security lapses in hospitals in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here