ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി
ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി. ഡി.എം.ആർ.സിയെ ഏൽപിച്ച പദ്ധതികളുടെ ഭാവികാര്യങ്ങളെക്കുറിച്ച് സർക്കാറിൽനിന്ന് തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിച്ചിരുന്ന ഒാഫിസ് വെള്ളിയാഴ്ച പൂട്ടിയത്.
കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻക്കോട് റെയിൽവേ ലൈൻ സർവേ, തലശ്ശേരി-മൈസൂർ റെയിൽവേ ലൈൻ സാധ്യത പഠനം തുടങ്ങിയവയായിരുന്നു ഡി.എം.ആർ.സിയെ പ്രധാനമായും ഏൽപിച്ചത്. പന്നിയങ്കര മേൽപാലത്തിെൻറ നിർമാണമായിരുന്നു ഡി.എം.ആർ.സി അവസാനമായി ഏറ്റെടുത്തത്. ഇത് മാതൃകാപരമായി പൂർത്തിയാക്കി ബാക്കി 10 കോടി സർക്കാറിന് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ, ലൈറ്റ് മെട്രോയുടെ തുടർ നടപടികളൊന്നും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട് ജൂനിയർ എൻജിനീയർമാർ, മൂന്ന് ഒാഫിസ് സ്റ്റാഫ് എന്നിവരടക്കം ഏഴു പേരാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരുടെ സർവിസ് അവസാനിച്ചു. രണ്ടു പേർ കൊച്ചി മെട്രോയിലേക്ക് മാറും. മറ്റു രണ്ടുപേർ റെയിൽവേ സ്റ്റാഫുകളാണ്.
DMRC kozhikode office shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here