സ്വകാര്യത മൗലികാവകാശം : സുപ്രീം കോടതി

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അധ്യക്ഷനായ 9 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്.
ഇതോടെ 1954 ലെയും 1962ലെയും വിധി അസാധുവാകും.
സ്വകാര്യത ഭരണഘടനയുടെ 21ആം അനുഛേദത്തിൽ ഉൾപ്പെടുമെന്നും വിധിയിൽ പറയുന്നു. ആധാർ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹർജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here