പശുമോഷ്ടാക്കൾ എന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

പശ്ചിമബംഗാളിൽ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അസം സ്വദേശി ഹാഫിസുൾ ഷെയ്ക്ക്, കൂച്ച്‌ബെഹർ സ്വദേശി അൻവർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. യുവാക്കൾ പിക്കപ്പ് വാനിൽ പശുക്കളുമായി യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ ചേർന്ന് വാൻ തടയുകയായിരുന്നു. എന്നാൽ നിർത്താതെ യാത്ര തുടർന്ന ഇവരെ പിന്തുടർന്നെത്തിയ സംഘം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൂട്ട മർദനം.
എന്നാൽ യുവാക്കൾ പശുക്കളെ മോഷ്ടിച്ചതിന് തെളിവില്ലെന്ന് പൊലിസ് പറഞ്ഞു. വാനിൽ ഏഴു പശുക്കൾ ഉണ്ടായിരുന്നു. വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ബാക്കി രണ്ടു യുവാക്കളെയാണ് ആൾക്കൂട്ടം അടിച്ചുകൊന്നത്.
yotuh killed accusing of cow smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here