യുദ്ധസേനാനികളുടെ വിധവകൾക്കുളള പെൻഷനിൽ വർദ്ധന

രണ്ടാം ലോകമഹായുദ്ധ സേനാനികൾക്ക് പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായം 4000 രൂപയിൽനിന്ന് 6000 രൂപയായും യുദ്ധസേനാനികളുടെ വിധവകൾക്കുളള പ്രതിമാസ സഹായം 2500 രൂപയിൽ നിന്ന് 6000 രൂപയായും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
- ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാൻ തീരുമാനിച്ചു.
- കോട്ടയം കലക്റ്ററായി ബി.എസ്. തിരുമേനിയെ നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.
- പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയയ്ക്ക് നൽകാൻ തീരുമാനിച്ചു.
- ജലവിഭവ വകുപ്പിൽനിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച എസ്. രമയെ കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കാൻ തീരുമാനിച്ചു.
- ഇൻഫർമേഷൻ കേരളാമിഷന്റെ പുനരുദ്ധാരണവും ശമ്പളപരിഷ്‌കരണവും സംബന്ധിച്ച ശുപാർശകൾ ധനവകുപ്പിന്റെ നിബന്ധനകൾക്കു വിധേയമായി നടപ്പാക്കാൻ തീരുമാനിച്ചു.
- നഗരസഭ മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
- കേരള ഹൈക്കോടതിയിൽ വിജിലൻസ് കേസ് നടത്തുന്നതിന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കാൻ തീരുമാനിച്ചു.
- സുൽത്താൻ ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പബ്ലിക് ഹെൽത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
- ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഹെല്പർസെയിൽസ്മാൻ തസ്തികയിൽ 300 പേരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാൻ തീരുമാനിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here