ഓണം നല്ലോണമൊരുക്കി സർക്കാർ

പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില കുത്തന ഉയരുമ്പോൾ പൊള്ളുന്ന ഓണത്തെ നല്ലോണമൊരുക്കി കേരള സർക്കാർ. സദ്യയ്ക്കുള്ള വട്ടമൊരുക്കാൻ കാണം വിറ്റ്തന്നെ ഓണമുണ്ണേണ്ടിവരുമെന്നിരിക്കെയാണ് സഹകരണ വകുപ്പിന്റെ സഹായത്തോടെ ഓണച്ചന്തകളുമായി സർക്കാരും ഒപ്പം കുടുംബശ്രീയും ചന്തകളൊരുക്കുന്നത്.
ഈ ഓണവും ബക്രീദും കൺസ്യൂമർ ഫെഡിനൊപ്പം എന്ന മുദ്രാവാക്യമുയർത്തിയാണ് സഹകരണ വകുപ്പ് ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 3500 ഓണച്ചന്തകളാണ് തുടങ്ങിയത്. കിലോ 44 രൂപയുള്ള കുത്തരിക്ക് 24 രൂപയും 44 രൂപ വിലയുള്ള പഞ്ചസാരയ്ക്ക് 22 രൂപയുമാണ് ഓണച്ചന്തയിൽ വില. പൊതുവിപണിയിൽ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും. ഓണച്ചന്തയിലെ വെളിച്ചെണ്ണയുടെ വില 90 രൂപയാണ്. വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിൽ 202 രൂപയാണ് വില. എല്ലായിനങ്ങൾക്കും 30 മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ട്. വിലയിളവ് നൽകാൻ സർക്കാർ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഓണച്ചന്തയിൽ ലഭിക്കുന്നവയും വില വിവരവും (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ)
- അരി കുറുവ – 25(38)
- പച്ചരി – 23(33)
- ചെറുപയർ – 66(95)
- കടല – 43(90)
- ഉഴുന്ന് – 66(98)
- വൻപയർ – 45(85)
- തുവരപ്പരിപ്പ് – 65(90)
- മുളക് – 56(95)
- മല്ലി – 74(90)
സബ്‌സിഡിയില്ലാത്ത ഇനങ്ങൾ
- ബിരിയാണി അരി കൈമ – 70(80)
- ബിരിയാണി അരി കോല – 48(60)
- ചെറുപയർ പരിപ്പ് – 64(95)
- പീസ് പരിപ്പ് – 50(83)
- ഗ്രീൻപീസ് – 35(48)
- ശർക്കര ഉണ്ട – 53(65)
- ശർക്കര അച്ചുവെല്ലം – 64(65)
- പിരിയൻ മുളക് – 79(120)
- കടുക് – 50(90)
- ഉലുവ – 45(120)
- ജീരകം225 – (240)ആട്ട, മൈദ, കറിപ്പൊടികൾ എന്നിവയും വിലകുറച്ചു കിട്ടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here