ലാലു പ്രസാദ് യാദവിന്റെ 165കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുൻ ബീഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിൻറെ കുടുംബത്തിൻറെ 165 കോടിയോളം രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ദൽഹിയിലും ബിഹാറിലുമുള്ള ഒരു ഡസനോളം സ്വത്തുവകകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കുടുംബത്തിൻറെ പല നഗരങ്ങളിലായുള്ള ആസ്തികളിൻമേൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.
ലാലുവിൻറെ മകൻ തേജസ്വി യാദവിൻറെ ബിഹാറിലും ദൽഹിലുമുള്ള പ്ലോട്ടുകൾ, മകളും എംപിയുമായ മിർസാ ഭാരതിയുടെ ഫാംഹൗസ്,.പട്‌നയിലും സമീപ പ്രദേശത്തും ഉള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന ഭൂമി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്.കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതർ മകൻ തേജ്വസി യാദവിനേയും ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here