ഒമാൻ ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത്

ഒമാൻ സിനിമയുടെ പിതാവ് ഡോ: ഖാലിദ് അൽ സിഡ്ജാലി കഥയെഴുതി സംവിധാനം ചെയ്യുന്ന സയാന എന്ന അറബി ഭാഷയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ പ്രൗഡഗംഭീരമായ ചടങ്ങിൽ തലസ്ഥാനത്ത് നടന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരി തെളിച്ചു. ഒമാനും ഇന്ത്യയും തമ്മിൽ സൗഹൃദം പങ്ക് വെക്കുന്ന അപൂർവ്വ നിമിഷമാണ് ഇതിലൂടെ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഇത് മലയാള സിനിമ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. ഇരുരാജ്യങ്ങളും നൂറ്റാണ്ടുകളായുള്ള ബന്ധം ഈ സിനിമക്ക് മുതൽകൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള ഇരു രാജ്യങ്ങളിലെ ഈ അപൂർവ്വ കൂട്ടുകെട്ട് മലയാള സിനിമക്ക് മുതൽകൂട്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. കേരള കലാരൂപങ്ങളെ മുൻപ് വിവിധ ഭാഷകളിലേക്ക് ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അറബ് ഭാഷയിലേക്ക് മാറ്റുന്നത്.. ജാതിയുടേയും മറ്റും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് സിനിമയിലൂടെ ദേശങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലാണ് ഈ സിനിമയെന്ന് സംവിധായകൻ ഡോ: ഖാലിദ് അൽ സിഡ്ജാലി വ്യക്തമാക്കി. തന്റെ ഇത് വരെയുള്ള സംരംഭങ്ങൾ എല്ലാം ഇന്ത്യൻ സാങ്കേതിക വിദഗ്ദരെ ഉപയോഗിച്ചായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിൽ വെച്ച് സിനിമ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പ്രശസ്ത സംവിധായകരായ ശ്യാമപ്രസാദ്, ബ്ലസി, നിർമ്മാതാവ് മാധവൻ ഇടപ്പാൽ, വി.വി ഹംസ, സീനിയർ കാമറാമാൻ രാമചന്ദ്രബാബു, നടൻ ഗോപകുമാർ, മാധ്യമ പ്രവർത്തൻ കെ.കുഞ്ഞിക്കണ്ണൻ, റിജു റാം, ഫൈസൽ അട്സല് ജി തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത മലയാളി ഛായാഗ്രാൻ അയ്യപ്പൻ. എൻ ആണ് കാമറ. ചടങ്ങിൽ ഒമാൻ നിന്നുള്ള കഥാകൃത്ത് ഫാത്തിമ, നടൻമാരായ താലീബ്, സുൽത്താൻ അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ മൊഹ്സിൻ അൽഡ്ജലി, പ്രധാന കഥാപാത്രമായ അലി അൽ അമ്രി, നായിക നൂറ അൽ ഫർസി മലയാളത്തിൽ നിന്നുള്ള എം.ആർ ഗോപകുമാർ, സാഗർ, റിജുറാം , ക്യാമറമാൻ അയ്യപ്പൻ എൻ തുടങ്ങിയവർ പങ്കെടുത്തു. പൊൻമുടി, ആലപ്പുഴ, വയനാട്, എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. ടൂറിസത്തിനും പാരമ്പര്യ വൈദ്യശാസ്ത്രത്തിനും മുൻതൂക്കം നൽകിയാണ് സിനിമ ഒരുക്കുന്നത്.
oman film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here