എച്ച്ഐവി രോഗബാധിയായ അംഗനവാടി ജീവനക്കാരിയിക്ക് ഊരുവിലക്ക്

കണ്ണൂര്‍ മയ്യില്‍ ഗ്രാമപഞ്ചായത്തിലെ അംഗവാടി ജീവനക്കാരിയ്ക്ക് എച്ച്ഐവി ബാധിതയാണെന്ന കാരണത്താല്‍ ഊരുവിലക്ക്. ഒരു വര്‍ഷമായി ഇവര്‍ ജോലി ചെയ്യുന്ന ഈ അംഗവനാടിയില്‍ ഒരു കുട്ടിപോലും പഠിക്കാനെത്തുന്നില്ല. ഒറപ്പൊടിയിലെ കോറളായി അംഗനവാടിയാണ് സംഭവം. ഭര്‍ത്താവിന് എച്ച് ഐവി ബാധിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരിയ്ക്ക് വിലക്ക് ആരംഭിച്ചത്.ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പോലും ഇവര്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.
ഒന്നര വര്‍ഷം മുമ്പ് ജീവനക്കാരിയുടെ ഭര്‍ത്താവിന് അപകടം നടന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് എച്ചഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഭാര്യയ്ക്കും എച്ച്ഐവിയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് രണ്ട് മാസത്തോളം മാറ്റി നിറുത്തിയെങ്കിലും പിന്നീട് നിര്‍ബന്ധിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കുട്ടികളെ അംഗനവാടിയിലേക്ക് അയക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ വിഭാഗത്തിലെ ഒരാളെത്തി ബോധവത്കരണ ക്ലാസ് നടത്തിയതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 15ഓളം കുട്ടികള്‍ എത്തിയിരുന്ന അംഗനവാടിയായിരുന്നു ഇത്. തന്നെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തുന്നതായും ജീവനക്കാരി ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here