ഫോൺ കെണിക്കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിഷയത്തില്‍ സര്‍ക്കാരിനോട് കോടതി വീശദീകരണം തേടി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി
നടപടി റദ്ദാക്കണമെന്ന ഹർജിയിലാണ് ജസ്റ്റീസ് സുനിൽ തോമസിന്റ ഉത്തരവ്.
കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്ന ഹർജി ഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. കേസിൽ ഇടപെടാൻ മൂന്നാം കക്ഷിക്ക് അവകാശമില്ലെന്ന വാദം കോടതി തള്ളി.
പീഡനക്കേസിൽ പൊതുതാൽപ്പര്യം കണക്കിലെടുത്ത് മൂന്നാം കക്ഷിക്ക് ഇടപെടാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന ഹർജിക്കാരന്റെ വാദവും കോടതി
കണക്കിലെടുത്തു. മന്ത്രിമന്ദിരത്തിൽ വെച്ച് ശശീന്ദ്രൻ തന്നോട് മോശമായി പെരുമാറിയെന്ന് നേരത്തെ മൊഴി നൽകിയ മംഗളം ജീവനക്കാരി മൊഴി മാറ്റിയതിൽ അസ്വാഭാവികത ഉണ്ടെന്നും കേസിൽ പ്രതിയായ യുവതി സ്വാധീനിക്കപ്പെട്ടെന്നും ഹർജി ഭാഗം ചൂണ്ടിക്കാട്ടി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം
ചെയ്തത് തിരുവനന്തപുരം സ്വദേശിനിയായ മഹാലക്ഷ്മിയാണ്
കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here