ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിന് എതിര്‍പ്പുമായി ക്ഷേത്രം ഭാരവാഹികള്‍
കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരൻ അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ എതിര്‍ത്ത് എറണാകുളത്തപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍. ഇന്നലെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിന് ഇവര്‍ എതിര്‍പ്പുമായി എത്തിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു ഇവരുടെ വാദം.
അശാന്തന്റെ ഓട്ടേറെ ചിത്രപ്രദർശനങ്ങൾക്ക് വേദിയായിരുന്ന സ്ഥലമാണ് എറണാകുളം ലളിതകലാ ആർട്ട് ഗാലറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഭൗതിക ശരീരം ഇവിടെ വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഇതിന് ഒരു മണിക്കൂർ മുൻപ് ക്ഷേത്രം ഭാരവാഹികള്‍ പ്രതിഷേധവുമായി എത്തി.
മരിച്ച നിരവധി പ്രശസ്തരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ഇവിടെ വച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത എതിര്‍പ്പാണ് ക്ഷേത്രം ഭാരവാഹികള്‍ ഇന്നലെ പ്രകടിപ്പിച്ചത്. വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കുമെന്നാണ് സ്ഥലം കൗണ്‍സിലര്‍ കൗൺസിലർ കൃഷ്ണ കുമാര്‍ പറഞ്ഞതെന്നാണ് അശാന്തന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here