ശശീന്ദ്രന്റെ സത്യപ്രതിഞ്ജ പ്രതിപക്ഷം ബഹിഷ്‌കരിക്കും
ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ പ്രതിപക്ഷത്തിന് അതൃപ്തി. ഇന്ന് നടക്കാനിരിക്കുന്ന എ.കെ ശശീന്ദ്രന്റെ സത്യപ്രതിഞ്ജ പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സ്ത്രീ സുരക്ഷയെ പറ്റി നിരന്തരം സംസാരിക്കുന്ന മുഖ്യമന്ത്രി ശശീന്ദ്രന്റെ കാര്യത്തില്‍ നേര്‍വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മാധ്യപ്രവര്‍ത്തകയായ സ്ത്രീയോട് ഫോണില്‍ അപമര്യാദയായി സംസാരിച്ചതിനായിരുന്നു എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നത്. എന്നാല്‍ പിന്നീട് തനിക്ക് പരാതിയൊന്നും ഇല്ലെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കീഴ്‌ക്കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയായിരുന്നു. കുറ്റവിമുക്തനായ ശേഷമാണ് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള പുനപ്രവേശനം സാധ്യമാകുന്നത്. ഇന്ന് വൈകീട്ടാണ് ശശീന്ദ്രന്റെ സത്യപ്രതിഞ്ജ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here