വൈറലായി ഒരു ബ്രേക്ക് അപ് കത്ത്; എന്നാല്‍ ഇത് പ്രണയിനിയിക്ക് എഴുതിയതല്ല!!
അതിയായ ഹൃദയഭാരത്തോടെയും വിഷമത്തോടെയുമാണ് താൻ ഈ കത്തെഴുതുന്നത്. . ”ജീവിതത്തിലെ ചില സംഭവങ്ങൾ എന്നെ മറ്റൊരു സ്ഥലത്തേക്കെത്തിച്ചു, പ്ലാനെറ്റ് ഫിറ്റ്നസ് ഓറഞ്ചുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയാണ് ഈ കത്തിന്റെ ലക്ഷ്യം. തുറന്നു പറയട്ടെ നിനക്കു യാതൊരു മാറ്റവും സംഭവിച്ചില്ല. നീ ഇപ്പോഴും ആ പർപിൾ–യെല്ലോ നിറത്തിലുള്ള തടിച്ച കെട്ടിടം തന്നെയാണ്. ഒരിക്കൽ നമ്മൾ ഒന്നിച്ചായിരുന്നുവെന്നതും ഇന്നു പിരിഞ്ഞുവെന്നും ഓർക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വേദനയുണ്ട്.
ഞാനതിൽ നിന്നും മുന്നോട്ടുപോയി, ഇപ്പോൾ താമസിക്കുന്ന അപാർട്മെന്റിലെ കോപ്ലക്സിലുള്ള മറ്റൊരു ജിമ്മിൽ ചേർന്നിട്ടുണ്ട്. ഈ ഒരു കാര്യത്തിന്റെ പേരിൽ നിനക്കെന്നൊട് അസൂയ തോന്നുകയോ എന്നെ വിധിക്കുകയോ ചെയ്യരുത്. ഞാൻ സ്നേഹിച്ചിട്ടുള്ള എനിക്കറിയാവുന്ന പ്ലാനെറ്റ് ഫിറ്റ്നസ് സെന്ററല്ല അത്. ഇപ്പോഴുംഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട്, ഒരു സുഹൃത്തിനെപ്പോലെയാണെന്നു മാത്രം. ഞാനിന്നും നിന്നെയും നാം ഒന്നിച്ചു ചിലവഴിച്ച നിമിഷങ്ങളെയും സ്നേഹത്തോടെയാണ് ഓർക്കുന്നത്. ഞാൻ തനിച്ചാകുന്ന സന്ദർഭങ്ങളിൽ പഴയ പവർ പോപ് വർക്കൗട്ട് പ്ലേലിസ്റ്റുകളിലൂടെ പോവുകയും അപ്പോൾ നാം ഇപ്പോഴും ഒന്നിച്ചായിരുന്നെങ്കിൽ എന്നോർക്കുകയും ചെയ്യും. എന്തായാലും എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരിക്കൽ ഒരവസാനമുണ്ടാകുമല്ലോ. നീ നീയായിതന്നെ നിലകൊള്ളണം, ഇതിനിടയിൽ നമ്മൾരണ്ടുപേരും വളരും, പരസ്പരം ഒന്നിച്ചില്ലാതെയുള്ള പുതിയ ജീവിതവുമായി, ഇതു നല്ലതിനാണെന്നു കരുതുന്നു”
ഒരു കാമുകന്‍ അല്ലെങ്കില്‍ ഒരു കാമുകി സ്വന്തം പ്രണയഭാജനത്തിന് എഴുതിയ ബ്രേക്ക് അപ് കത്ത് പോലെ തോന്നിയോ ഇത്? സംഗതി ബ്രേക്ക് അപ് തന്നെ. ഒരു പ്രണയിതാവ് എഴുതിയതും ആണ്. എന്നാല്‍ ഇയാള്‍ പ്രണയിച്ചത് ഒരു വ്യക്തിയെയല്ല. ഒരു ‘പ്രസ്ഥാന’ത്തെയാണ്. മാസ്റ്റര്‍ ബാസര്‍ എന്ന യുവാവ് താന്‍ പോയിരുന്ന ജിമ്മിന് എഴുതിയ ബ്രേയ്ക്ക് അപ് കത്താണിത്. പ്ലാനെറ്റ് ഫിറ്റ്നസ് എന്ന ജിമ്മിനാണ് ബാസര്‍ ഈ കത്ത് എഴുതിയത്. മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നതിനാലാണ് ബാസറിന് ഈ ജിമ്മില്‍ നിന്നും മാറേണ്ടി വന്നത്. മെമ്പര്‍ഷിപ്പ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിലൂടെ എഴുതി നല്‍കാന്‍ ജിം ഉടമകള്‍ പറഞ്ഞപ്പോഴാണ് ബാസര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. എന്തായാലും ഹൃദയത്തില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ ഇരു കയ്യും നീട്ടിയാണ് ഈ പ്രണയത്തില്‍ കുതിര്‍ന്ന ബ്രേക്ക് അപ് കത്ത് സ്വീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here