ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് ധോണി ‘ഔട്ട്’

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍ അംഗമായിരുന്ന എം.എസ്. ധോണിയെ ‘എ’ ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് 7 കോടി രൂപയും എ കാറ്റഗറിയിലുള്ളവര്‍ക്ക് 5 കോടി രൂപയുമാണ് വാര്‍ഷിക വരുമാനം. നിലവില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍.
എ ഗ്രേഡ് കാറ്റഗറിയില്‍ ധോണിയെ കൂടാതെ ആര്. അശ്വിന്, രവീന്ഗ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് എ ഗ്രേഡ് താരങ്ങള്‍.
‘ബി’ ഗ്രേഡ് താരങ്ങള്‍: കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ്, കുൽദീപ് യാദവ്, ചഹൽ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ദിനേഷ് കാർത്തിക്. ഇവർക്ക് മൂന്നു കോടിയാണ് പ്രതിഫലം. “സി’ ഗ്രേഡ് താരങ്ങൾ: കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ് റെയ്ന, പാര്‍ത്ഥീവ് പട്ടേൽ, ജയന്ത് യാദവ്. ഇവർക്ക് ഒരു കോടി രൂപ വീതം പ്രതിഫലമായി നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here