അശോകന്റെ മൃതദേഹം സംസ്‌കരിച്ചു
നിപ വൈറസ് ബാധിച്ച് മരിച്ച അശോകന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്‌കരിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു. വൈദ്യുത ശ്മശാനം കേടായതിനാല്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. അതിനാല്‍, ഏറെ സമയത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ സാധിച്ചത്. സാധാരണ ശ്മശാനത്തില്‍ ചിതയൊരുക്കി സംസ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും തൊഴിലാളികളുടെ ഭയം കാരണം അതിനും സാധിച്ചില്ല. അതേ തുടര്‍ന്ന് മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ ഏതാനും മണിക്കൂര്‍ സൂക്ഷിക്കേണ്ടി വന്നു. പിന്നീട് തഹസില്‍ദാരും കളക്ടറും ഇടപെട്ടാണ് പാലക്കാട് ഐവര്‍മഠത്തില്‍ നിന്ന് പ്രത്യേക സംഘമെത്തി മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്. ഇന്ന് രാവിലെ എട്ടിനാണ് അശോകന്‍ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here