കാലവര്‍ഷം കടുത്തു; മരണസംഖ്യ ഒമ്പതായി

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, ആലപ്പുഴ തലവടി സ്വദേശി വിജയകുമാര്‍, കോഴിക്കോട് ചാലിയം സ്വദേശി ഖദീജ, കാസര്‍ഗോഡ് ദേലംപാടി സ്വദേശി ചനിയപ്പ നായ്ക്ക്, കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഫാത്തിമ, കണ്ണൂർ തലവിൽ സ്വദേശി ഗംഗാധരൻ തുടങ്ങിയവരാണ് മരിച്ചത്. കുടകിൽ മലയാളി വ്യവസായിയും മരിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്‍പതിലേറെ വീടുകള്‍പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടില്‍ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനിരുന്ന അപ്രോച്ച് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. പൊള്ളംപാറ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. കണ്ണൂരിലും രണ്ട് ദിവസമായി കനത്ത മഴയും കാറ്റുമാണ്. തീരദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്.
ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയിൽ വൻ തോതിൽ മലയിടിച്ചിലുണ്ടായി. മൂന്നാര്‍പള്ളിവാസല്‍രണ്ടാം മൈലിന് സമീപം വരട്ടയാറിൽ ഉരുള്‍പൊട്ടി.
മഴ തുടർച്ചയായി പെയ്തതോടെ കല്ലാർകുട്ടി ഡാം തുറന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാൽ മണിയാര്‍ഡാമിന്‍റെ ഷട്ടറുകള്‍തുറക്കാന്‍ സാധ്യതയുണ്ടന്നും പമ്പാ നദിയുടേയും കക്കാട് ആറിന്‍റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here