പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മുംബൈയിൽ പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു. രാത്രിയിൽ ഫോൺ സംഭാഷണങ്ങൾ ഉറക്കത്തിന് തടസമായ ദേഷ്യത്തിലാണ് പതിനാറുകാരൻ സഹോദരിയെ കൊലപ്പെടുത്തിയത്.
പത്തൊമ്പതുകാരിയായ പെൺകുട്ടി ഉച്ചയ്ക്കും രാത്രിയും ഏറെ വൈകിയും നീണ്ട ഫോൺ സംഭാഷണങ്ങളിൽ മുഴുകിയിരുന്നു. മണിക്കൂറുകളോളം നീളുന്ന ഫോൺസംഭാഷണം കാരണം ഉറക്കം നഷ്ടപ്പെട്ട് പ്രകോപിതനായാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.
കൊലയ്ക്ക് ശേഷം ആൺകുട്ടി മൃതദേഹം മറവു ചെയ്യാൻ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. വീട്ടിൽ നിന്നുള്ള ബഹളം ശ്രദ്ധിച്ച അയൽക്കാരിയാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ പോലീസ് അറസ്റ്റു ചെയ്ത് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ഹോമിലയച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here