Advertisement

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച അരി സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രി

September 1, 2018
1 minute Read

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച അരി സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്നും അരിയുടെ വില ഈടാക്കരുതെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിനു നല്‍കിയ അധിക അരിയുടെ വില എന്‍ഡിആര്‍എഫിലെ സംസ്ഥാനത്തിനുള്ള വിഹിതത്തില്‍ നിന്ന് ഈടാക്കുമെന്ന് ഭക്ഷ്യമന്ത്രി റാംവിലാസ് പസ്വാന്‍ കഴിഞ്ഞ് ദിവസം അറിയിച്ചിരുന്നു.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കണക്കാക്കി ഇതിന്‍റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്.

എന്‍.ഡി.ആര്‍.എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് നല്‍കിയ മണ്ണെണ്ണയ്ക്കും കേന്ദ്രം വില ഈടാക്കിയിരുന്നു. വ്യാപക പ്രതിഷേധമാണ് സംസ്ഥാനം ഇക്കാര്യത്തില്‍ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top