‘വർഷങ്ങൾക്ക് മുമ്പ് പതിനേഴുകാരിയായ ഒരു പെൺകുട്ടി എന്റെ വാതിലിൽ മുട്ടി രക്ഷിക്കണമെന്ന് അപേക്ഷിച്ചു’ : കണ്ഠമിടറി രേവതി

വർഷങ്ങൾക്ക് മുമ്പ് പതിനേഴുകാരി തന്റെ വാതിലിൽ വന്ന് മുട്ടി രക്ഷിക്കണമെന്നപേക്ഷിച്ചെന്ന് രേവതി. ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം രേവതി വെളിപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ഒരു രാത്രി പതിനൊന്ന് പതിനൊന്നരയോടെയാണ് കുട്ടി വന്ന് തന്റെ കതകിൽ തട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചത്. ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും രേവതി പറഞ്ഞു. ഇനി തന്റെ മക്കൾ വരും ഈ മേഖലയിൽ, തന്റെ സഹപ്രവർത്തകരുടെ മക്കൾ വരും…അവർക്കൊന്നും ഈ സാഹചര്യം ഉണ്ടാകരുതെന്നും രേവതി പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. അതിനായാണ് തങ്ങളുടെ പോരാട്ടമെന്നും ഡബ്ലിയുസിസി പറഞ്ഞു.
ഡബ്ലിയുസിസിക്ക് എഎംഎംഎ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെവെന്നും ഡബ്ലിയുസിസി അംഗങ്ങൾ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത കാര്യം രേഖപ്പെടുത്തിയിരിക്കുന്ന നോട്ടീസ് എല്ലാ ജനറൽ ബോഡി അംഗങ്ങൾക്കും എത്തിയില്ലെന്നും, ചുരുക്കം പേർക്ക് മാത്രമാണ് ലഭിച്ചതെന്നും പത്മപ്രിയ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here