ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയം; ബോര്‍ഡിന്റെ നിലപാട് തൃപ്തികരമല്ലെന്ന് രാജകുടുംബം

ശബരിമലയിലെ യുവതീപ്രവേശന വിധിയെ തുടര്‍ന്നുള്ള അനിശ്ചിതത്വം നീളുന്നു. ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി.
ഇന്ന് പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു ബോര്‍ഡിനോട് പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ബോര്‍ഡ് ഇത് അംഗീകരിച്ചില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ശശികുമാര വര്‍മ്മ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോരുകയായിരുന്നു.
19 ന് ചേരുന്ന യോഗത്തില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റീഷനെ കുറിച്ച് ആലോചിക്കൂ എന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിലപാടെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാടില്‍ വലിയ ദുഃഖമുണ്ടെന്ന് ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനമെന്ന് എ. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here