തിരുവനന്തപുരത്ത് നിന്നെത്തിയ ട്രാന്‍സ്ജെന്റര്‍ സംഘം മലകയറുന്നു

തിരുവനന്തപുരത്ത് നിന്നെത്തിയ പത്തംഗ ട്രാന്‍സ്ജെന്റര്‍ സംഘം മലകയറുന്നു. അല്‍പം മുമ്പാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ഇത് വരെ തടസ്സങ്ങളൊന്നും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഡിസംബര്‍ 18ന് നാല് പേരടങ്ങുന്ന ട്രാന്‍സ്ജെന്റര്‍ സംഘം മലകയറിയിരുന്നു. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഇവര്‍ക്കും നേരിടേണ്ടി വന്നിരുന്നില്ല. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ന് പുലർച്ചെ 2.45 ഓടെയാണ് തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും പത്തംഗസംഘം യാത്രതിരിച്ചത്. പോലീസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് ട്രാൻസ്ജെന്റർ സംഘം അയ്യപ്പദർശ്ശനത്തിനായി പുറപ്പെട്ടത്.
തിരുവനന്തപുരം ഒയാസിസ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്ജെന്റർ സംഘമാണ് ശബരിമല ദർശനത്തിനായി പുലർച്ചെയോടെ പുറപ്പെട്ടത്. തുല്യതയ്ക്കായുള്ള സുപ്രീം കോടതി വിധി നിലനിൽക്കുമ്പൊഴും തങ്ങൾക്ക് നേരെ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അവഗണയാണ് ഉണ്ടാവുന്നതെന്ന് ഇവർ പറയുന്നു. മലയ്ക്കു പോകാനായി കെട്ടു നിറയ്ക്കാൻ പോലീസ് അനുവാദത്തോടെ പല ക്ഷേത്രങ്ങളിലും ചെന്നെങ്കിലും ആരും അനുവദിച്ചില്ല. അവസാനം സ്വന്തം താമസസ്ഥലത്തു നിന്നും കെട്ടുനിറച്ചാണ് ഇവര്‍ യാത്ര തുടങ്ങിയത്.
തികഞ്ഞ വിശ്വാസത്തോടെ വ്രതം നോറ്റാണ് അയ്യപ്പദർശനത്തിനായി യാത്ര തിരിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. രാവിലെയോടെ പമ്പയിലെത്തി ശബരിമല ദർശനം പൂർത്തിയാക്കി സംഘം മടങ്ങും.പ്രശ്നങ്ങളും പ്രതിഷേധങ്ങളുമില്ലാതെ സുഗമമായി ദർശനം നടത്തി മടങ്ങാനാകുമെന്നാണ് ട്രാൻസ്ജെന്റർ സംഘത്തിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here