ഗുജറാത്ത് കലാപക്കേസ്; മോദിയെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ഗുജറാത്ത് കലാപക്കേസിൽ നിന്ന് നരേന്ദ്ര മോദിയെ ഒഴിവാക്കിയതിനെതിരെ സാക്കിയ ജഫ്രി നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി. ഗുൽബർഗ സൊസൈറ്റിയിൽ വെച്ച് കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി. ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി. ഗുജറാത്ത് കലാപവുമായി ഒമ്പത് കേസുകൾ അന്വേഷിച്ച പ്രത്യേക സംഘം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുൾപ്പടെ 58 പേർക്കെതിരേ കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. കൂട്ടക്കൊലയിൽ ഇഹ്‌സാൻ ജഫ്രി ഉൾപ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here