ജെഎന്‍യു ദേശദ്രോഹമുദ്രാവാക്യം: കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം കോടതി മടക്കി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി മടക്കി. കനയ്യകുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി തള്ളിയത്. കുറ്റപത്രം അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സംബന്ധിച്ച് പൊലീസ് നിയമവകുപ്പിന്റെ അനുമതി തേടാത്തതെന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങി വീണ്ടും കുറ്റുപത്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കനയ്യ കുമാറിനെക്കൂടാതെ, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേര് കൂടി പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു. രാജ്യദ്രഹ കുറ്റം ചുമത്തിയതിനാല്‍ വിചാരണ ആരംഭിക്കാന്‍ പൊലീസിനു ഡല്‍ഹി സര്‍ക്കാര്‍ അനുമതി തേടണമായിരുന്നു. ഇതു ലഭിക്കാത്തതിനാലാണ് പൊലീസ് സമര്‍പിച്ച കുറ്റപത്രം കോടതി അംഗീകരിക്കാതിരുന്നത്.
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ചു നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. ചടങ്ങിനിടെ കനയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം, മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവര്‍ത്തകരാണെന്ന് തുറന്നു പറഞ്ഞ് സര്‍വകലാശാലയിലെ മുന്‍ എബിവിപി പ്രവര്‍ത്തകരും രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here