കിവീസിനെ കീഴടക്കി; ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ വിജയം. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖര്‍ ധവാനും (75) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ( 45 )ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. അതിനിടെ ഏകദിനക്രിക്കറ്റില്‍ 5000 റണ്‍സെന്ന നേട്ടവും നേപ്പിയറിലെ ഗ്രൗണ്ടില്‍ ശിഖര്‍ ധവാന്‍ പിന്നിട്ടു. 118 ഇന്നിങ്‌സുകളില്‍ നിന്നും 5000 റണ്‍സ് മറികടന്നെന്ന റെക്കോഡില്‍ ധവാന്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പമെത്തുകയും ചെയ്തു.
താരതമ്യേന അനായാസമായ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ (11) വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു. ഡഗ് ബ്രാസ്‌വെലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ ധവാന്‍-കോഹ്‌ലി കൂട്ടുകെട്ട് സ്‌ക്കോറിങ്ങിന് വേഗത കൂട്ടിയതോടെ ഇന്ത്യ അനായാസ ജയം ഉറപ്പാക്കി. അതിനിടെ അര്‍ധസെഞ്ച്വറി തികയ്ക്കും മുമ്പാണ് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായത്. കോഹ്‌ലിയെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ലാഥം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അമ്പാട്ടി റായിഡു ധവാനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.ജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്ന ന്യൂസീലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്നര്‍ (14), എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.64 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ആണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌ക്കോറര്‍. കിവീസ് നിരയില്‍ അഞ്ചു പേര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലാന്റ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.5 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബൗള്‍ഡാക്കി മടക്കിയയച്ച് ഏകദിനത്തില്‍ 100 വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കി.
ഇതിനൊപ്പം ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ഷമി സ്വന്തം പേരിലാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ 100 വിക്കറ്റ് നേട്ടം. നേരത്തെ 59 മത്സരങ്ങളില്‍ നിന്നായി 100 വിക്കറ്റ് നേടിയ ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറി കടന്നത്.യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here