ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐയുടെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലിന്റെ ചുമതലയുള്ള എസ് പി സുധാന്‍സു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റയത്. റാഞ്ചിയിലെ എക്കനോമിക് എഫന്‍സ് ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
വീഡിയോകോണിന് അനധികൃതമായി വായ്പ നല്‍കിയെന്ന കേസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചന്ദ കൊച്ചാറിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് തൊട്ടുമുന്‍പ് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും ന്യുപവര്‍ റിന്യൂവബ്ള്‍സ് എംഡിയുമായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ എംഡി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് സുധാന്‍സു ധര്‍ മിശ്രയായിരുന്നു. പ്രതികാര നടപടിയെന്നോണമാണ് സ്ഥലം മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോ കോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി മുംബൈയിലേയും ഔറംഗബാദിലേയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ന്യുപവര്‍ റിന്യുവബ്ള്‍സിന്റെ ഓഫീസുകളിലും സിബിഐ റെയ്‌സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ കൊച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എസ്ബിഐ ഉള്‍പ്പെടെ 20 ബാങ്കുകളില്‍ നിന്നും 40,000 കോടി രൂപയുടെ ബാധ്യതയുണ്ട് വീഡിയോകോണിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here