ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി

വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി. 115 പേർ റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായാതാണ് 5 കിലോമീറ്ററില്‍ പുതിയ റോഡ് യാഥാർത്ഥ്യമാകാൻ സഹായിച്ചത്
ഒരു നാടിന്റെ തന്നെ പൂര്‍ണമായ സഹകരണത്തിന്റെ കഥയാണ് ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാവുന്ന ചിപ്പിലിത്തോട് തുഷാഗിരി റോഡിന് പറയാനുള്ളത്. ഈ റോഡിനായി 115 സുമനസ്സുകളാണ് സ്ഥലം വിട്ടുകൊടുത്തത്. 65 സെന്റ് സ്ഥലം വരെ വിട്ട് നല്കിയവരും ഇക്കൂട്ടത്തിലുണ്ട്. അതും സൗജനമായി.
Read More : രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ് പാലമായ ബോഗി ഭീൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തുഷാരഗിരിവരെ 5 കിലോമീറ്ററിലാണ് ഹൈവേ യാഥാർത്ഥ്യമായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മാന്ദ്യവിരുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്ന് 14 കോടിരൂപ അനുവദിച്ചത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രവൃത്തിക്ക് സാങ്കേതിക അനുമതിയും നല്‍കി. 2018 ല്‍ വീണ്ടും ആറു കോടി രൂപ കൂടി അനുവദിച്ചാണ് ഹൈവെ യാഥാര്‍ത്ഥ്യമാക്കിയത്.
Read More : റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കോഴിക്കോട് സിറ്റി പോലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നു
12 മീറ്റര്‍ വീതിയിലുള്ള ഇരുവരി പാതക്ക് കള്‍വര്‍ട്ടറുകളും ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. കാപ്പാട് തുഷാരഗിരി ഹൈവെയുടെ ഭാഗമായി തുഷാരഗിരി മുതല്‍ കോടഞ്ചേരി വരെയുള്ള 10 കിലോമീറ്റര്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിപ്പിലിത്തോട് തിഷാരഗിരി പാത വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളോടെ ഉദ്ഘാടനം ആഘോഷമാക്കാനാണ് നാട്ടുകാര്‍ ഒരുങ്ങുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here