മോദി 30,000കോടി രൂപ അംബാനിയ്ക്ക് കൊടുത്തെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. 30,000കോടി രൂപ നരേന്ദ്രമോദി അനില്‍ അംബാനിയ്ക്ക് കൊടുത്തെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് മോദി ഈ പണം എടുത്ത് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. എന്നാല്‍ റഫാല്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നത് ഏത് കമ്പനിയ്ക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു.
ഭരിക്കാൻ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ വന്നപ്പോൾ രാജ്യത്തിനു എന്ത് ഗുണമുണ്ടായി എന്ന് ജനങ്ങൾ കണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്സാണ് എല്ലാ കാലത്തും ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിച്ചത്. കോൺഗ്രസ് കാലത്ത് രാജ്യത്തു ഒരു പുരോഗമനവും ഉണ്ടായില്ല. ആ കുടുംബാധിപത്യം അവസാനിച്ചപ്പോൾ രാജ്യം പുരോഗതിയിലേക്ക് നീങ്ങി. കേരളത്തിൽ 1959 ലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിച്ചത് ആരാണെന്ന് എല്ലാവർക്കുമറിയാം.
റഫേൽ വിമാന ഇടപാട് റദ്ധാക്കണമെന്ന് കോൺഗ്രസ് ആരോപിക്കുന്നത് ഏത് കമ്പനിക്ക് വേണ്ടിയാണെന്ന് എല്ലാവർക്കുമറിയാമെന്നും നന്ദി പ്രമേയ ചര്‍ച്ചയില്‍ മോദി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here