അതിവേഗ ട്രെയിന്‍ ‘വന്ദേഭാരത് എക്സ്പ്രസ്’ ഓടിത്തുടങ്ങി (വീഡിയോ)

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത അതിവേഗ ട്രെയിന്‍ ‘വന്ദേഭാരത് എക്സ്പ്രസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു തീവണ്ടിയുടെ കന്നി ഓട്ടം. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും റെയില്‍വേ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. ഡല്‍ഹിയില്‍ മുതല്‍ വാരണാസി വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃതജ്ഞത രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണകാലത്ത് റെയില്‍വേ വകുപ്പിന് വലിയ നേട്ടങ്ങള്‍ ലഭിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഡല്‍ഹിയില്‍ നിന്നും വാരാണസിയിലെത്താന്‍ 9 മണിക്കൂറും 45 മിനിട്ടും മതിയാകുമെന്നതാണ് വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേകത. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.പുതിയ തീവണ്ടിയില്‍ 16 എ.സി. കോച്ചുകളാണുളളത്. ഇതില്‍ 2 എണ്ണം എക്സിക്യൂട്ടീവ് ക്ലാസാണ്. 1,128 യാത്രക്കാര്‍ക്ക് ഇതില്‍ യാത്രചെയ്യാനാകും.
Read Also: അപലപിച്ച് കായികതാരങ്ങള്‍; പാകിസ്ഥാനുമായുള്ള ചര്‍ച്ച ഇനി യുദ്ധക്കളത്തിലെന്ന് ഗൗതം ഗംഭീര്‍
ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് ഇത് നിര്‍മ്മിച്ചത്. 97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടായിരുന്നു പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുടെ നിര്‍മ്മാണം.ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക.
Read Also: ഇതിന് മാപ്പില്ല; പുല്‍വാമ ആക്രമണത്തില്‍ പകരം ചോദിക്കുമെന്ന് സിആര്‍പിഎഫ്
ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്ലെറ്റ് സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആധുനിക ബ്രേക്കിംഗ് സ്ംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ചെയര്‍ കാറിന് 1,760 രൂപയും, എക്സിക്യൂട്ടീവ് ക്ലാസിന് 3,310 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here