ശബരിമല; കോടതി വിധി അംഗീകരിക്കുക ബോര്‍ഡിന്‍റെ ബാധ്യതയാണെന്ന് എ പത്മകുമാര്‍

ശബരിമല വിഷയത്തില്‍ കോടതി വിധി അംഗീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്‍റെ ബാധ്യതയാണെന്ന് പ്രസിഡന്‍റ് എ പത്മകുമാര്‍. കോടതിയില്‍ പുതുതായി ഒന്നും എഴുതിക്കൊടുക്കേണ്ട കാര്യമില്ല. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുളള സെപ്തംബര്‍ 28ലെ വിധിയെ എതിര്‍ക്കേണ്ട സാഹചര്യമില്ലെന്നും ബാക്കി കോടതി തീരുമാനിക്കട്ടെയെന്നും പത്മകുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, പെരുനാട്, ആറന്മുള എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ചിലവഴിക്കും. ഹെലിപാഡിനും വിരിവയ്ക്കാനുമുളള സ്ഥലം പത്തനംതിട്ടയില്‍ അനുവദിക്കും. വാഹന സൗകര്യംനിലയ്ക്കല്‍ വരെയായി പരിമിതപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 19ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ശരണാശ്രയം പദ്ധതി പ്രകാരം ദേവസ്വം ബോര്‍ഡ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല വികസനത്തിന് 100 ഏക്കര്‍ വനഭൂമി ആവശ്യമാണ് എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് എതിര്‍ക്കുന്നെന്നും പത്മകുമാര്‍ പറഞ്ഞു.
Read More: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെയ്ക്കില്ലെന്ന് പത്മകുമാര്‍
അതേസമയം കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. പതിവ് തിരക്കില്ലാതെയാണ് കുംഭമാസ പൂജാ ദിവസങ്ങള്‍ കടന്ന് പോയത്. ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 12ന് മാത്രമേ ഇനി നട തുറക്കൂ.
അഞ്ച് ദിവസം നീണ്ട് നിന്ന കുംഭമാസ പൂജകള്‍ക്കാണ് ഹരിവരാസനത്തോടെ അവസാനമാകുക. സാധാരണ മാസപൂജാ ദിനങ്ങളില്‍ കാണാറുള്ള തിരക്ക് ഇക്കുറി സന്നിധാനത്ത് ഉണ്ടായില്ല. ദര്‍ശനം നടത്താനെത്തിയവരില്‍ കൂടുതലും ഇതരസംസ്ഥാന ഭക്തരാണ്. നെയ്യഭിഷേകം,കളഭാഭിഷേകം, പടിപൂജ എന്നിവയും പതിവ് പൂജകളും മാസപൂജയുടെ ഭാഗമായി സന്നിധാനത്ത് നടന്നു. ഒരു ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ 11 യുവതികള്‍ മലചവിട്ടിയെങ്കിലും ദര്‍ശനം നടത്താനായില്ല.
ശബരിമല കര്‍മ സമിതിയടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ പോലീസ് ഇവരെ പിന്തിരിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചില്ലെങ്കിലും പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു സന്നിധാനം. മണ്ഡലകാലത്തേത് പോലെ നാമജപം നടന്നെങ്കിലും പോലീസ് ഇടപെട്ടില്ല.
17 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 12ന് വീണ്ടും തുറക്കും. 12 ന് കൊടിയേറ്റും 20ന് പള്ളിവേട്ടയും നടക്കുന്നതിന് പിന്നാലെ 21ന് ആറാട്ടോടെ ഉത്സവത്തിന് പരിസമാപ്തിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here