ഗുജ്ജർ സംവരണ പ്രക്ഷോഭം ഇന്ന് അവസാനിക്കും
ദിവസങ്ങളായി തുടരുന്ന ഗുജ്ജർ സംവരണ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കുമെന്ന് നേതാവ് കിരോരി സിങ് ബൈൻസ്ല. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജ്ജറുകൾ സമരം തുടങ്ങിയത്.
ട്രെയിൻ തടയൽ അടക്കമുള്ള സമര പരിപാടികളിലൂടെ ഗുജ്ജറുകൾ പ്രക്ഷോഭം ശക്തമാക്കിയതോടെ അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു. എന്നാൽ ബിൽ നിയമക്കുരുക്കിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും സാങ്കേതിക തടസ്സങ്ങളാൽ ബിൽ യാഥാർത്ഥ്യമാകാതിരിക്കരുതെന്നും ആവശ്യപ്പെട്ട് ഗുജ്ജറുകൾ പ്രക്ഷോഭം തുടരുകയായിരുന്നു.
ആറു ദിവസം നീണ്ട ഗുജ്ജർ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാര്‍ അടിയന്തരമായി ബില്ല് പാസാക്കിയത്. ബില്ല് നടപ്പിലാക്കുന്നതിനായി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.
ഗുജ്ജർ, റെയിക്ക, റെബരി, ഗാഡിയ ലൂഹർ. ബഞ്ചാര, ഗദാരിയ എന്നീ വിഭാഗങ്ങള്‍ക്ക് സർക്കാർ ജോലിയിലും, വിദ്യാഭ്യാസ മേഘലയിലും അഞ്ചു ശതമാനം സംവരണം അനുവദിച്ച് കൊണ്ടുള്ള ബില്ലാണ് സംസ്ഥാന സർക്കാർ പാസാക്കിയത്.
ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്ലയുടെ നേതൃത്വത്തിൽ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് സംവരണ പ്രക്ഷോഭത്തിനിറങ്ങിയത്. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഇവർക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
Read More: ഗുജ്ജർ വിഭാഗത്തിനു അഞ്ച് ശതമാനം സംവരണം; ബില്‍ നിയമസഭ പാസാക്കി
സമരത്തെ തുടർന്ന് സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയെങ്കിലും ഇത് നടപ്പിലാവാൻ ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. 50 ശതമാനം സംവരണമെന്ന സുപ്രീംകോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തിൽ ആണ് രാജസ്ഥാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here