ഷുക്കൂര്‍ കേസില്‍ കോടതി നടപടി സിബിഐയുടെ രാഷ്ട്രീയ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് സിപിഐഎം

ഷുക്കൂര്‍ കേസില്‍ മതിയായ തെളിവില്ലാതെ ധൃതിപിടിച്ച് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്തതിരിച്ചടിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുബന്ധകുറ്റപത്രം മടക്കിയ നടപടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ്. സംഘപരിവാറിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഷുക്കൂര്‍ കേസില്‍ ധൃതിപിടിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐയുടെ രാഷ്ട്രീയ നീക്കത്തിനാണ് കോടതിയില്‍ നിന്ന് പ്രഹരമേറ്റതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവസനയില്‍ പറഞ്ഞു.
എറണാകുളം സിജെഎം കോടതിമുമ്പാകെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചപ്പോഴും മടക്കുയാണ് ചെയ്തത്. വിചാരണക്കായി തലശേരി കോടതിമുമ്പാകെ വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടപടി തുടങ്ങിയപ്പോള്‍ വിചാരണ കോടതി മാറ്റണമെന്ന വിചിത്രവാദമാണ് സിബിഐയില്‍ നിന്നുണ്ടായത്. ഹൈക്കോടതിയെ സമീപിക്കാന്‍ സാവകാശംവേണമെന്ന സിബിഐ ആവശ്യംപോലും കോടതി അനുവദിച്ചില്ലെന്നത് എത്രമാത്രം നിയമവിരുദ്ധമായാണ് അവര്‍ നീങ്ങിയതെന്നതിന്റെ തെളിവാണന്നും പ്രസ്താവനയില്‍ പറയുന്നു.
യുഡിഎഫിന്റെയും സംഘപരിവാരശക്തികളുടെയും രാഷ്ട്രീയതാല്‍പര്യം നിറവേറ്റികൊടുക്കുന്ന ഏജന്‍സിയായാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. കേരള പൊലീസ് അന്വേഷിച്ച് തലശേരികോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ തുടരന്വേഷണം നടത്തിയപ്പോള്‍ ഒരുവകുപ്പ് മാറിയതല്ലാതെ മറ്റൊന്നും പുതുതായി കണ്ടെത്താനായില്ലെന്നതും കേസിലെ രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്.
Read more: ഷുക്കൂര്‍കേസ്; വിചാരണ എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ
സിപിഐഎം ജില്ലസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി രാഷ്ട്രീയപ്രചാരണത്തിന് അവസരമൊരുക്കുകയാണ് സിബിഐയും ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തപെട്ടവര്‍ കുറ്റവിമുക്തരാക്കുന്നതിന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി തള്ളാതെ കേസ് പരിഗണിക്കുന്നത് ഏത് കോടതിയാണോ ആ കോടതി തീര്‍പ്പ് കല്‍പ്പിക്കുമെന്നുമാണ് തലശേരി കോടതി ഇന്ന് ഉത്തരവിട്ടത്.
തുടരന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിമുമ്പാകെ പ്രതിഭാഗം സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹരജിയില്‍ തീര്‍പ്പുണ്ടാവുന്നതിന് പോലും കാത്തുനില്‍കാതെ കുറ്റപത്രം സമര്‍പ്പിച്ചതും രാഷ്ട്രീയതാല്‍പര്യം വ്യക്തമാക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here