ഇനി മുതൽ സൈനിക നീക്കം ആകാശമാർഗം; കാശ്മീരിൽ റോഡുവഴിയുള്ള സേനാനീക്കം അവസാനിപ്പിച്ചു

കാശ്മീരിലെ റോഡുവഴിയുള്ള സേനാനീക്കം അവസാനിപ്പിച്ചു. സൈനികരുടെ യാത്ര വിമാനമാർഗമാക്കി. കേന്ദ്ര ഭഅയന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഡെൽഹി-ശ്രീനഗർ, ശ്രീനഗർൃഡെൽഹി, ജമ്മു-ശ്രീനഗർ, ശ്രീനഗർ-ജമ്മു എന്നീ റൂട്ടുകളിലാണ് സൈനികരുടെ യാത്ര വിമാനമാർഗമാക്കിയത്.
മുമ്പ് ഓഫീസർ റാങ്കിലുള്ളവർക്ക് മാത്രമായിരുന്നു ഈ സെക്ടറുകളിൽ വിമാനയാത്ര നൽകിയിരുന്നത്. ഇതോടെ സിഎപിഎഫിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റൻ സബ് ഇൻസ്‌പെക്ടർ എന്നീ റാങ്കിലുള്ള 7,80,000 പേർ ഇതോടെ വിമാനയാത്രയ്ക്ക് അർഹരാകും.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here