ഇന്ത്യയും പാക്കിസ്താനും സംയമനം പാലിക്കണമെന്ന് അമേരിക്ക

ഇന്ത്യയും പാക്കിസ്താനും സംയമനം പാലിക്കണമെന്ന് അമേരിക്ക. സംയമനം പാലിക്കണമെന്ന് ഇന്ത്യ, പാക്കിസ്താന്‍, വിദേശകാര്യ മന്ത്രിമാരോട് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോം പയോ ആവശ്യപ്പെട്ടു. തുടർ സൈനിക നീക്കങ്ങൾ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
നേരത്തെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് സംയുക്ത ഇന്ത്യയും റഷ്യയും ചൈനയും പ്രസ്താവന പുറത്തിറക്കി. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവന വിശദമാക്കുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യയുമാണ് പ്രസ്താവന ഇറക്കിയത്.
Read More: പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി
അതേസമയം പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചു. അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് കശ്മീരിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു.
ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, അമൃത്സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരുന്നു. പ്രദേശങ്ങളെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിക്കുന്ന നടപടിയുമുണ്ടായി. അതിനിടെ ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്താന്‍ അവകാശ വാദം ഉന്നയിച്ചു.
എന്നാല്‍ വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്താന്‍ പുറത്ത് വിട്ട ചിത്രം ആട്ടിടയന്റേതാണെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് സൂചന. രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here