ഏത് കമ്മീഷന്‍ പറഞ്ഞാലും ശബരിമല ചര്‍ച്ചയാക്കുമെന്ന് കെ സുധാകരന്‍

ഏത് കമ്മീഷന്‍ പറഞ്ഞാലും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട്. അതിനായി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് ചര്‍ച്ച ചെയ്യപ്പെടണം. എംപി എന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ വട്ടപ്പൂജ്യമാണ്. താന്‍ മണ്ഡലം തിരിച്ച് പിടിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30ഓടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സുധാകരന് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരിലെത്തി. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂരില്‍ തിരിച്ചെത്തിയ കെ.സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയത്.
ReadAlso: കെ സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; തീരുമാനം കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍
അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള പോരാട്ടമാണ് ഇത്തവണയെന്നും കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.അക്രമരാഷ്ട്രീയം കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കുമെന്നും രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.. ഇത്തവണ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞു നിന്നെങ്കിലും കണ്ണൂരില്‍ കെ സുധാകരനെയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഡിസിസി നേതൃത്വവും യുഡിഎഫും ആലോചിച്ചതു പോലുമില്ല. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ സുധാകരന് ഡിസിസിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം ഒരുക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here