രോഹിത് ശേഖർ തിവാരിയുടെ മരണം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

രോഹിത് ശേഖർ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഭീര്യ അപൂർവ്വയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
അപൂർവയെ കൂടാതെ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ടു പേരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. രോഹിതിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. അസ്വാഭാവിക മരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Read Also : രോഹിത് തിവാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്
ശനിയാഴ്ച അപൂർവയെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അപൂർവയ്ക്ക് രോഹിതിന്റെ സ്വത്തുക്കളിൽ കണ്ണുണ്ടായിരുന്നെന്ന് രോഹിതിന്റെ അമ്മ ഉജ്വല മൊഴി നൽകി. അപൂർവ ജോലി ചെയ്യുന്ന സുപ്രീം കോടതിക്കു സമീപമാണ് ഇപ്പോൾ താമസിക്കുന്ന വീടെന്നും അത് കൈവശപ്പെടുത്തുകയാണു ലക്ഷ്യമെന്നും രോഹിതിനെ കൂടാതെ തന്റെ മറ്റൊരു മകനായ സിദ്ധാർഥിന്റെ സ്വത്തുക്കളും തന്റെ വരുതിയിലാക്കാൻ അപൂർവ ശ്രമിക്കുന്നുണ്ടെന്നും ഉജ്വല മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here