‘ചൗക്കിദാര്‍ ചോര്‍ ഹെ’ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

സുപ്രീം കോടതിയെ ഉദ്ധരിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. പുതിയ സത്യവാങ്മൂലം നല്കാന് തിങ്കളാഴ്ച്ച വരെ കോടതി സമയം അനുവദിച്ചു.
സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശമേല്‍ക്കേണ്ടി വന്നതിന് ശേഷമാണ് സുപ്രീം കോടതിയെ ഉദ്ധരിച്ച് ചൌക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണം നടത്തുന്നുവെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ് വി കോടതിയെ ബോധിപ്പിച്ചത്. 20 പേജുള്ള സത്യവാങ്മൂലത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നില്ലായെന്നും പറയുന്നുണ്ട്. അത് കൊണ്ട് തന്നെ ഇതിനെ ക്ഷമാപണമായി കണക്കാക്കനാവില്ലെന്ന കോടതി നിരീക്ഷിച്ചു. കോടതി ഒരിക്കലും ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം നടത്തിയിട്ടില്ല.
പലര്‍ക്കും തെറ്റ് പറ്റാം പക്ഷെ അത് ഏറ്റു പറയാന്‍ രാഹുല്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇനിയും രാഹുല്‍ നടപടിയെ ന്യായികരിക്കുകയാണെങ്കില് പുതിയ സത്യവാങ്മൂലം നല്കാന് അവസരം നല്‍കില്ലെന്ന് കോടതി പ്രതികരിച്ചു. ഇതോടെയാണ് ക്ഷമാപണം നടത്തുകയും പുതിയ സത്യവാങ്മൂലം നല്കാന് തിങ്കളാഴ്ച്ച വരെ സമയം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. സുപ്രീം കോടതിയെ ഉദ്ധരിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടി കോടതി അലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ഹര്‍ജി നല്‍കിയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here