കോഴിക്കോട് ജില്ലയിൽ അനധികൃതമായി നടത്തുന്ന അന്തർ സംസ്ഥാന ബസ്സുകളുടെ ബുക്കിങ്ങ് സെന്ററുകൾ അടച്ച് പൂട്ടാൻ ആർടിഒ ഉത്തരവ്

കോഴിക്കോട് ജില്ലയിൽ അനധികൃതമായി നടത്തുന്ന അന്തർ സംസ്ഥാന ബസ്സുകളുടെ ബുക്കിങ്ങ് സെന്ററുകൾ അടച്ച് പൂട്ടാൻ ആർടിഒയുടെ ഉത്തരവ്.10 ഓളം ബുക്കിങ്ങ് സെന്ററുകൾ അടച്ച് പൂട്ടാനാണ് ഉത്തരവ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പാളയത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാ എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് 7 ദിവസത്തെ സാവകാശം നൽകിയിരുന്നു.എന്നാൽ സമയപരിധി അവസാനിച്ചിട്ടും ലൈസൻസ് ഹാജരാക്കാൻ സാധിക്കാത്തതിനാലാണ് അടച്ച് പൂട്ടാൻ ഉത്തരവ് ഇട്ടത്.
കോഴിക്കോട് പാളയത്ത് എൻഫോഴ്‌സ്‌മെന്റും ആർടിഒയും നടത്തിയ പരിശോധനയിൽ 15 ഓളം ബുക്കിംഗ് സെന്ററുകൾക്ക് ലൈസൻസ് ഇല്ലാ എന്ന് കണ്ടെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ ഉറപ്പ് വരുത്താനും ,ലൈസൻസ് ഹാജരാക്കാനും ബുക്കിംഗ് സെന്ററുകൾക്കൾക്ക് 7 ദിവസത്തെ സാവകാശം നൽകി. തുടർന്ന് ആർടിഒ നടത്തിയ ഹിയറിംഗിൽ ഹാജരായ 10 ഓളം ബുക്കിംഗ് സെന്റർ ഉടമകൾക്ക് ലൈസൻസ് ഹാജരാക്കാൻ സാധിച്ചില്ല.ഇതോടെയാണ് നടപടി.
3 മാസത്തെ സാവകാശമാണ് ഉടമകൾ ചോദിച്ചത് .എന്നാൽ ഇത് അനുവധിക്കാൻ സാധിക്കില്ല എന്ന് ആർടിഒ വ്യക്തമാക്കി . നാളെ മുതൽ ഒറ്റ ബുക്കിംഗ് സെന്ററുകളും തുറന്ന് പ്രവർത്തിക്കാൻ പാടില്ലന്നും ആർടിഒ ഉത്തവിട്ടു. ഓരോ 50 കിലോമീറ്റർ പരിധിക്കുള്ളിലും യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്തുക ,കെ എസ് ആർ ടി സി, സ്വകാര്യ ബസ് സ്റ്റാൻഡുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിംഗ് ഓഫീസുകൾ പ്രവർത്തിക്കാനോ ബസുകൾ പാർക്കു ചെയ്യാനോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക് ട്രാൻസ്‌പോർട്ട് ലൈസൻസ് ലഭിക്കണമെങ്കിൽ പാലിക്കെണ്ടത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here